വസന്തമായി വയനാട് കൽപറ്റയിൽ പുഷ്പോത്സവം. വ്യത്യസ്ഥ ഇനത്തിൽപെട്ട പതിനായിരത്തിലധികം പൂക്കളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. പ്രായഭേദമന്യേ കണ്ടാസ്വദിക്കാം. പരിചിതമായ ചെടികളാണെങ്കിലും ഒരുമിച്ച് കാണുന്നതിന്റെ സൗന്ദര്യം ഒന്നു വെറെതന്നെ. മഞ്ഞയും ഓറഞ്ചുനിറം ഇടകലർന്ന ചെണ്ടുമല്ലിത്തോട്ടം. തുങ്ങിയാടുന്ന ഇലച്ചെടികളാണ് മറ്റൊരു ആകർഷണം. പലനിറങ്ങളിലുള്ള ഇലകൾ.
ലില്ലിയം, അഡിനീയം തുടങ്ങിയ ചെടികളും കൂട്ടത്തോടെ പൂത്ത്നിൽക്കുന്നു. പ്രകൃതിദത്ത ബോൺസായിയെന്ന് അറിയപ്പടുന്ന അഡിനീയം വിവിധയിനങ്ങളിലുണ്ട്. ജമന്തി. ഡാലിയ തുടങ്ങിയ പൂക്കളും പലവിധ നിറങ്ങളിലുണ്ട്.
മനോരഹരമായ പൂക്കൾക്കിടയിലും അതിമനോഹരമായ കള്ളിമുൾച്ചെടികളെ കാണാം. നൂറിലധികം ഇനത്തിൽപ്പെട്ട ചെടികളുണ്ട്. വിദേശ രാജ്യങ്ങളിൽനിന്നാണ് ഇവ ഇറക്കുമതി ചെയ്തത്. ലോകത്തെവിടെയും വളരുന്ന കള്ളിമുൾ കേരളത്തിലെ പൂന്തോട്ടങ്ങളിൽ ഒഴിവാക്കാനാവാത്ത ചെടിയാണ്.
നാര് ഇനത്തിൽപ്പെട്ട സപാനിഷ് മോസ് കാഴ്ചകാർക്ക് അത്ഭുതമാണ്. വെറുതെ തൂക്കിയിട്ടാൽ മാസങ്ങള്‍കൊണ്ട് തഴച്ചുവളരും. ശൈത്യകാലം ആഘോഷിക്കാൻ വയനാട്ടിലെത്തുന്നവർക്ക് പൂക്കളും കണ്ട് മടങ്ങാം. ഇഷ്ടപ്പെട്ട ചെടി വാങ്ങാനും അവസരമുണ്ട്. വരുന്ന ഞായറാഴ്ച മേള അവസാനിക്കും.