അട്ടപ്പാടിയിലെ ഗവൺമെന്റ് കോളജിന്റെ കെട്ടിട നിർമാണം നിലച്ചു. കോളജ് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് പണം അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. സമരത്തിന് തയ്യാറെടുക്കുകയാണ് വിദ്യാർഥികൾ.
2012 ൽ തുടങ്ങിയ കോളജിന് കോട്ടത്തറയിലെ സർക്കാർ ഫാമിനോട് ചേർന്ന് അനുവദിച്ച ആറ് ഏക്കർ സ്ഥലത്താണ് പഠന, ഒാഫീസ് മുറികൾ നിർമിക്കുന്നത്. രണ്ടു വർഷം മുൻപ് തുടങ്ങിയ നിർമാണപ്രവൃത്തികൾ കഴിഞ്ഞ ആറുമാസമായി മുടങ്ങിക്കിടക്കുകയാണ്. െകട്ടിടനിർമാണം 75 ശതമാനം പൂർത്തിയായപ്പോഴാണ് ഇൗ പ്രതിസന്ധി. മേൽക്കൂര ഉൾപ്പെടെയുളള ജോലികളാണ് ഇനി ശേഷിക്കുന്നത്. എംഎൽഎ ഫണ്ടിൽ നിന്ന് ഒരു കോടിയും കോളജ് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് 72 ലക്ഷവും ചെലവഴിച്ച് കെട്ടിടം നിർമിക്കാനായിരുന്നു ധാരണ. എന്നാൽ കോളജ് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് തുക ലഭിച്ചിട്ടില്ല.
നിലവിൽ ജലസേചനവകുപ്പിന്റെ കെട്ടിടങ്ങളിലാണ് താൽക്കാലിക ക്ളാസ് മുറികൾ. ആദിവാസി വിഭാഗത്തിലെ കുട്ടികൾ ഏറെ പഠിക്കുന്ന കലാലയമെന്ന നിലയിൽ സർക്കിരിന്റെ പരിഗണനയും ലഭിച്ചിട്ടില്ല.