വരൾച്ചയിലും നൂറുമേനി വിളവുമായി ഒറ്റപ്പാലം എറങ്ങോട്ടിരി പാടശേഖരം. ഭാരതപ്പുഴയിലെ മീറ്റ്്നയിൽ നിർമിച്ച തടയണയിൽ നിന്ന് വെളളം ലഭിച്ചതാണ് കർഷകർക്ക് നേട്ടമായത്.
നാൽപതുകർഷകരുടെ അധ്വാനത്തിലാണ് എറങ്ങോട്ടിരി പാടശേഖരം. നൂറേക്കർ പാടത്ത് കാഞ്ചന , പൊന്മണി നെല്ലുകൾ വിളഞ്ഞുകിടക്കുന്നു. സമീപമുളള മിക്ക പാടശേഖരങ്ങളിലും വരൾച്ചയെ പേടിച്ച് രണ്ടാംവിള കൃഷി ഉപേക്ഷിക്കുകയോ വരൾച്ചയിൽ കൃഷി നാശം നേരിടുകയോ ചെയ്തതാണ്. പക്ഷേ എറങ്ങോട്ടിരി യിൽ ഭാരതപ്പുഴയിൽ നിർമിച്ച തടയണ കർഷകർക്ക് നേട്ടമായി. മീറ്റ്്ന ആശ്രമം കടവിൽ ഒരു വർഷം മുൻപ് നിർമിച്ച സ്ഥിരം തടയണയിൽ നിന്നാണ് പാടങ്ങളിലേക്ക് വെളളം എത്തിച്ചത്.
തടയണ നിർമിച്ചതിന്റെ പ്രയോജനം കർഷകർക്ക് നേരിട്ടുലഭിക്കുന്നത് ഇതാദ്യമായാണ്. എന്നാൽ കാട്ടുപന്നികളുടെ ശല്യം നെൽകൃഷിക്ക് വെല്ലുവിളിയാണെന്ന് കർഷകർ പറയുന്നു.