കാടുകയറിക്കിടന്ന ചെങ്കുത്തായ അഞ്ചരയേക്കർ ഭൂമിയിൽ കൃഷിയിറക്കി വിജയം കൈവരിച്ച കണ്ണൂരിലെ കർഷകനെ പരിചയപ്പെടാം. മട്ടന്നൂർ കാഞ്ഞിലേരി സ്വദേശി എ ലക്ഷ്മണനാണ് ഒറ്റയാൾ പോരാട്ടത്തിലൂടെ കൃഷി ചെയ്യുന്നത്.
മണ്ണ് യന്ത്രം ഉപയോഗിച്ച് ഇളക്കുന്നത്. കാട് വെട്ടിത്തെളിച്ചതും മണ്ണിളക്കിയതും വിത്ത് വിതച്ചതുമെല്ലാം ലക്ഷ്മണൻ ഒറ്റയ്ക്കാണ്. രണ്ടു മാസത്തെ അധ്വാനമാണ് ഈ കാണുന്നത്. ഏഴുപത് സെന്റിൽ നട്ടുവളർത്തിയ ചീര ഓണക്കാലത്ത് വിളവെടുത്തിരുന്നു. പൂർണമായും ജൈവ കൃഷിയാണ് ചെയ്യുന്നത്. സഹായവുമായി കൃഷിവകുപ്പ് ഉദ്യോഗസ്ഥരുമുണ്ട്. സോട്ട് എ ലക്ഷ്മണൻ, കർഷകൻ
ജില്ലയിലെ മികച്ച കർഷകനുള്ള അവാർഡടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചു കഴിഞ്ഞു. വയൽ പാട്ടത്തിനെടുത്ത് നെൽകൃഷിയും ചെയ്യുന്നുണ്ട്. മണ്ണിനെ അറിഞ്ഞ് കൃഷിയിറക്കുന്നതാണ് വിജയരഹസ്യമെന്ന് ലക്ഷ്മണൻ പറയുന്നു.