കോഴിക്കോട് വിമാനത്താവളത്തിൽ വീണ്ടും ലഗേജ് കൊള്ള. ദുബായിയിൽ നിന്നെത്തിയ യാത്രക്കാരുടെ ബാഗുകളിൽ നിന്ന് ഐഫോണുകളും ആഡംബര വാച്ചുകളും നഷ്ടമായി. കവർച്ച തുടർന്നിട്ടും കസ്റ്റംസ് മുറിക്കുള്ളിലെ കളളനെ പിടിക്കാൻ വിമാനത്താവള അധികൃതര്‍ തയ്യാറായിട്ടില്ല.
സാധാരണക്കാരായ യാത്രക്കാരാണ് പലപ്പോഴും വിമാനത്താവളത്തിനുള്ളിലെ കവര്‍ച്ചയ്ക്ക് ഇരയാകുന്നത്. ബാഗ് പുറത്തെത്തുമ്പോള്‍ വിലകൂടിയ സാധനങ്ങള്‍ നഷ്ടപ്പെട്ടിരിക്കും. ശനിയാഴ്ച സിനിമ പ്രവര്‍ത്തകനായ നികേഷ് പുത്തലത്തിന്റെ ട്രോളി ബാഗിൽ നിന്നും അരലക്ഷം രൂപ വിലയുള്ള വാച്ചാണ് നഷ്ടമായത്. മാസങ്ങൾക്ക് മുമ്പ് താമരശേരി സ്വദേശിയുടെ ഐഫോണുകൾ അടങ്ങിയ ബാഗും സമാന രീതിയിൽ കവര്‍ന്നിരുന്നു.
വിമാനങ്ങളുടെ പാർക്കിങ് ബേയ്ക്കും കസ്റ്റംസിന്റെ സ്കാനർ റൂമിനും ഇടയിൽ വച്ചാണ് ലഗേജുകളിലെ കവർച്ച. ഇവിടെ സി.സി.ടിവി കാമറകൾ സ്ഥാപിക്കാൻ എയർപോർട് അതോറിറ്റി ഇതുവരെ തയ്യാറായിട്ടില്ല. യാത്രക്കാരന്റെ സ്വര്‍ണമാല കവർന്ന കേസിൽ ഈയിടെ കസ്റ്റംസ് ഓഫീസർ അറസ്റ്റിലായിരുന്നു.