ആദിവാസികളുടെ പരമ്പരാഗത കൃഷിരീതികൾ പ്രോൽസാഹിപ്പിക്കുന്ന പദ്ധതിക്ക് അട്ടപ്പാടിയിൽ തുടക്കം. ചെറുധാന്യ ഗ്രാമ കേന്ദ്രം എന്ന പേരിൽ മുപ്പത്തിനാല് ഉൗരുകളിൽ കൃഷിവകുപ്പിന്റേതാണ് പദ്ധതി. മന്ത്രി വിഎസ് സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.
കൃഷിവകുപ്പ് പ്രത്യേക താൽപര്യമെടുത്ത് അട്ടപ്പാടിയിൽ ആദ്യമായിട്ടാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. കോറ, അരി , വരഗ് , ചോളം , മക്കച്ചോളം , പനിവരഗ് , എളള് , തിന തുടങ്ങി പരമ്പരാഗത വിളകൾ അട്ടപ്പാടിയുടെ മണ്ണിൽ വീണ്ടും വേരുപിടിപ്പിക്കുകയാണ് ലക്ഷ്യം. മന്ത്രി വി.എസ്.സുനിൽകുമാർ പദ്ധതിയുടെ ഉദ്്ഘാടനം നിർവഹിച്ചു.
തനത് വിഭവങ്ങളുടെ തിരിച്ചുവരവ് ആദിവാസികളുടെ നല്ല ആരോഗ്യത്തിനും ശിശുമരണങ്ങൾ ഉൾപ്പെടെയുളള പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ഇടയാകുമെന്ന് മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ 34 ഉൗരുകൾ കേന്ദ്രീകരിച്ച് 1250 ഏക്കറിലാണ് ധാന്യങ്ങൾ കൃഷി ചെയ്യുക. ആദിവാസി ഉൗരുകളിലേക്ക് ആവശ്യമുളളവ എടുത്തതിനുശേഷം ബാക്കിയുളളവ സംഭരിച്ച് അട്ടപ്പാടി ഒാർഗാനിക് എന്ന ബ്രാൻഡിൽ വിറ്റഴിക്കാനാണ് ശ്രമം.