കണ്ണൂർ പയ്യന്നൂരിലെ പുതിയ ബസ് സ്റ്റാൻഡ് നിര്‍മാണം ഇഴയുന്നു. ആദ്യഘട്ട പ്രവർത്തനങ്ങൾ ഒരുവർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന പ്രഖ്യാപനം മൂന്ന് വർഷം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടില്ല.
പുതിയ ബസ്റ്റാന്‍റെന്നപേരിൽ പയ്യന്നൂരില്‍ ബസ് സ്റ്റോപ് മാത്രമാണുളളത്. 2014 നവംബർ 23ന് അന്നത്തെ നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി തറക്കല്ലിട്ട് മടങ്ങിയ പുതിയ ബസ്റ്റാന്റിന്റെ നിർമാണം എങ്ങുമെത്തിയിട്ടില്ല. പ്ലാറ്റ്‌ഫോമും മേൽക്കൂരയും മാത്രമാണ് നിർമിച്ചത്. രണ്ടുകോടി രൂപയുടെ ജോലികളാണ് പൂർത്തികരിക്കാനുള്ളത്.
ദീർഘദൂരബസുകൾ പുതിയ ബസ്റ്റാന്‍റിൽമാത്രമാണ് കയറുക. ഇവിടെ അടിസ്ഥാന സൗകര്യങ്ങളൾപോലുമില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു.
എല്ലാ ബജറ്റിലും തുക വകയിരുത്താറുണ്ടെങ്കിലും സമയബന്ധിതമായി നിർമാണം നടക്കാത്തതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്.