കോഴിക്കോട് കൊടിയത്തൂർ തോട്ടുമുക്കത്ത് വൃദ്ധയെ ക്വാറി തൊഴിലാളികൾ ക്രൂരമായി മർദിച്ചു. പാലത്തിങ്കൽ ഏലിക്കൂട്ടിയ്ക്കാണ് മർദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് ഒരു ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിലായി.
ക്വാറിയില്‍ നിന്നും മലിന ജലം സമീപത്തെ കുളത്തിലേക്ക് ഒഴുക്കിവിട്ടത് ചോദ്യം ചെയ്യാനെത്തിയ ഏലിക്കുട്ടിയെയും പേരമക്കളെയും ക്വാറിയിൽ പൂട്ടിയിട്ട സെക്യൂരിറ്റി ജീവനക്കാർ ഇവരെ ക്രൂരമായി മർദിക്കുകയും ചെയ്തുവെന്നാണ് പരാതി.
പരിക്കേറ്റ ഏലിക്കൂട്ടിയും കുട്ടികളും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്, ക്വാറി തൊഴിലാളികളുടെ അതിക്രമത്തിൽ പ്രതിഷേധിച്ച് നാട്ടുകാരും ബന്ധുക്കളും ക്വാറിയിൽ നിന്നുള്ള ലോറികൾ തടഞ്ഞു, സംഭവുമായി ബന്ധപ്പെട്ട് ഒരു ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Advertisement