മൃതദേഹത്തോടും മനസാക്ഷി കാണിക്കാതെ കോഴിക്കോട് കോർപ്പറേഷൻ. അവകാശികളില്ലാത്ത പതിനാറു മൃതദേഹങ്ങൾ മൂന്നുമാസമായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ അഴുകി ദുർഗന്ധം വമിക്കുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും മൃതദേഹങ്ങൾ ഏറ്റെടുത്ത് സംസ്കരിക്കാൻ കോർപ്പറേ·ഷൻ തയ്യാറാവുന്നില്ല.
അവകാശികളില്ലാതെ മോർച്ചറയിലെത്തിയ മൃതദേഹങ്ങള്‍ അഴുകി ദുർഗന്ധം വമിക്കാൻ തുടങ്ങിയിട്ട് മാസം മൂന്ന് കഴിഞ്ഞു. റാക്കുകള്‍ നിറഞ്ഞതോടെ വെറും തറയിലാണ് മൃതദേഹങ്ങൾ കിടത്തിയിരിക്കുന്നത്. സംസ്കരിക്കാൻ നടപടി സ്വകീരിക്കണെെന്ന് ആശുപത്രി സുപ്രണ്ട് പലതവണ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കോർപ്പറേ·ഷന് കത്ത് നൽകിയെങ്കിലും തിരിഞ്ഞ് നോക്കിയില്ല.
ആരും ചോദിക്കാനും പറയാനും വരില്ലെന്ന ഉറച്ച വിശ്വാസമാണ് ബന്ധപ്പെട്ടവർക്ക് ഈ അനാസ്ഥക്ക് ധൈര്യം നൽകുന്നത്. ഈ അവസ്ഥ മാറിയേ പറ്റൂ.