മഴയൊന്നു പെയ്താല്‍ തൊട്ടടുത്ത വീടുകളില്‍ അഭയം തേടേണ്ട ഗതികേടിലാണ് മലപ്പുറം വണ്ടൂർ നാലുസെന്റ് കോളനിയിലെ കുരുമാരപ്പറ്റ മണിയും കുടുംബവും. വീടിനായി പലവട്ടം അപേക്ഷകൾ സമർപ്പിച്ചിട്ടും ഭവനപദ്ധതിയിൽ ഉൾപ്പെടുത്തിയില്ലെന്നാണ് പരാതി.
മണിയും ഭാര്യ ലക്ഷ്മിയും നാലു മക്കളും കഴിഞ്ഞ 16 വർഷമായി ഇതേ കുടിലിലാണ് താമസം. മണ്ണുകൊണ്ട് നിർമിച്ച ഒാല മേഞ്ഞ കുടിൽ ചോർന്നൊലിക്കുകയാണ്. മേൽക്കൂരയിലെ പട്ടികയും കഴുക്കോലുമെല്ലാ ദ്രവിച്ചു വീഴുന്ന നിലയിലാണ്.
വീടിന് മീതെ വലിച്ചു കെട്ടിയ പ്ലാസ്റ്റിക് ഷീറ്റ് ചെറിയൊരു കാറ്റടിച്ചാൽ പറന്നു പോവുന്ന സ്ഥിതിയിലാണ്. രണ്ടാഴ്ച മുൻപ് ഇരട്ടക്കുട്ടികൾക്ക് ജൻമം നൽകിയ ലക്ഷ്മിയുടെ മകളും നവജാത ശിശുക്കളുമെല്ലാം ഇതേ കുടിലിലാണ് താമസം.
വീടിന് വേണ്ടി പലവട്ടം അപേക്ഷ നൽകിയിട്ടും കുടുംബം ഭവനനിർമാണ പദ്ധതികൾക്ക് പുറത്താണ്.