ഒറ്റപ്പാലം താലൂക്ക് ആസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ ജീവനക്കാർ കൃത്യസമയത്ത് ജോലിക്ക് ഹാജരാകുന്നില്ലെന്നും ഇടനിലക്കാരുടെ ഇടപെടൽ വ്യാപകമാണെന്നും കണ്ടെത്തി. മിനി സിവിൽ സ്റ്റേഷനിൽ സബ് കലക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥരുടെ വീഴ്ചകൾ വെളിച്ചത്തായത്.
സർക്കാർ ഒാഫീസുകളിലെ ജീവനക്കാരുടെ ഇരിപ്പിടങ്ങളിൽ ആളില്ലാത്ത അവസ്ഥ പതിവായതോടെയാണ് സബ് കലക്ടർ പി.ബി.നൂഹ് പരിശോധനയ്ക്കിറങ്ങിയത്. മിനിസിവിൽ സ്റ്റേഷനിെല പതിനാലു ഒാഫീസുകളിലും പകുതിയോളം ജീവനക്കാരുടെ കുറവ് ആദ്യമണിക്കൂറുകളിൽ തന്നെ കാഴ്ചയായി. ഹാജർ ബുക്കിന്റെ പകർപ്പുകൾ തെളിവിനായി ശേഖരിച്ചു.
കൃത്യസമയത്ത് ജോലിക്ക് ഹാജരാകാതിരുന്ന ഉദ്യോഗസ്ഥരിൽ നിന്നു വിശദീകരണം തേടും. ഉദ്യോഗസ്ഥരുമായി അടുപ്പമുളളവരുടെ സാന്നിധ്യം മിക്ക ഒാഫീസുകളിലും കാണപ്പെട്ടു. പൊതുജനങ്ങളെ സഹായിക്കാനെന്ന പേരിലായിരുന്നു പല ഓഫിസുകളിലും ഇടനിലക്കാരുടെ സേവനം. കൃത്യവിലോപം വ്യക്തമാക്കി വകുപ്പ് മേധാവികൾക്ക് റിപ്പോർട്ട് നൽകാനാണ് സബ് കലക്ടറുടെ തീരുമാനം.