അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടി കൊണ്ടോട്ടി മുതുവല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രം. ഡോക്ടർമാരുൾപ്പടെയുള്ള ജീവനക്കാരില്ലാത്തത് രോഗികൾക്ക് ദുരിതമാകുന്നു. ആഴ്ചയിൽ മൂന്ന് ദിവസം മാത്രമാണ് ഡോക്ടർമാരുടെ സേവനം ലഭിക്കുന്നത്.
ദിനം പ്രതി 300 രോഗികളെത്തുന്ന പ്രാഥമികാരോഗ്യകേന്ദ്രമായിരുന്നു ഇത്. ഡോക്ടർമാരുടേയും ജീവനക്കാരുടേയും കുറവുമൂലം ഒ.പി സമയം ആഴ്ചയിൽ മൂന്ന് ദിവസമാക്കി.ഇതോടെ ഇവിടെയത്തുന്ന രോഗികൾ ദുരിതത്തിലായി.
നിലവിൽ ഒരു ഡോക്ടർ മാത്രമാണ് ഇവിടെയുള്ളത്. ഈ ഡോക്ടർ ഇല്ലാത്ത സമയങ്ങളിൽ ഒ.പിയുടെ പ്രവർത്തനം പൂർണമായും നിലയ്ക്കും.നഴ്സുമാരുടെ നാല് തസ്തികയുണ്ടെങ്കിലും ഒരാളുടെ സേവനമാണ് രോഗികൾക്ക് ലഭിക്കുന്നത്.പ്രതിരോധ കുത്തിവെപ്പുകളും മുടങ്ങുകയാണ്. പുതിയ കെട്ടിടം നിർമ്മിച്ചിട്ടുണ്ടെങ്കിലും ഡോക്ടറും അനുബന്ധ ജീവനക്കാരും ഇല്ലാത്തതിനാൽ കിടത്തിചികിൽസ നടക്കാറില്ല