കോഴിക്കോട് മാവൂരിലെ കോളറബാധിത പ്രദേശങ്ങളിൽ നിന്നും ഇതരസംസ്ഥാനക്കാർ ഒഴിഞ്ഞെങ്കിലും നാട്ടുകാരുടെ ഭീതി മാറുന്നില്ല. കുടിവെള്ളസ്രോതസുകളെല്ലാം മലിനപ്പെട്ടതോടെ പകർച്ചവ്യാധിപ്പേടിയിലാണ് നാട്ടുകാര്‍. കുട്ടികളിലുൾപ്പെടെ വിട്ടുമാറാത്ത പനിപടർന്നിട്ടുണ്ട്.
വൃത്തിഹീനമായ സാഹചര്യത്തിൽ താമസിച്ചിരുന്ന ഇതരസംസ്ഥാനക്കാർ മടങ്ങി. പക്ഷേ പനിപ്പേടിയിൽ തന്നെയാണ് ഇന്നും മാവൂർ പഞ്ചായത്ത്. ചാലിയാർപ്പുഴയാണ് കോളനികളിലേക്കുള്ള പ്രധാന ജലസ്രോതസ്സ്. പുഴ ഇന്ന് മാലിന്യവാഹിനിയാണ്.
ഇതരസംസ്ഥാനക്കാർ മലമൂത്രവിസർജനത്തിലൂടെ മലിനമാക്കിയ വെള്ളം. കുടിവെള്ള പദ്ധതിയിലെ കിണറിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ശുദ്ധജലത്തിനായുള്ള ഇവരുടെ കാത്തിരിപ്പ് ഇത്തവണയും തുടരുകയാണ്. കൂട്ടായി നിരവധി വ്യാധികളും.