ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന സ്ഥിതിയിലാണ് കണ്ണൂർ പരിയാരം പൊലീസ് സ്‌റ്റേഷന്‍. മഴയിൽനിന്ന് രക്ഷനേടാൻ പൊലീസുകാർ തന്നെ പണം പിരിച്ച് ടാർപോളിൻ കെട്ടുകയായിരുന്നു.
അറുപത് വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം ചേരാതിരിക്കുന്നത് ഈ ടാർപോളിന്റ ഗുണം കൊണ്ടാണ്. ഇതിനായി പതിനായിരം രൂപ പൊലീസുകാർ സ്വന്തം കീശയിൽനിന്നെടുത്തു. മേൽക്കൂരയുംതകർന്ന് തുടങ്ങി. മൂപ്പത്തിനാല്പേർ ജോലിചെയ്യുന്ന സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങളുമില്ല. പ്രതിയെ കൊണ്ടുവന്നാൽ പൊലീസ് സ്റ്റേഷൻ പൂട്ടും. ലോക്കപ്പില്ല അതാണ് കാരണം.
ആരോഗ്യവകുപ്പിന്റെ ഭൂമിയിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. പുതിയ സ്റ്റേഷൻ നിർമിക്കാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ വിലങ്ങുതടിയായി. സോട്ട് പി.വി.സജീവൻ, പഞ്ചായത്തംഗം പരിയാരം മെഡിക്കൽ കോളജിനോട് ചേർന്ന് 2009ലാണ് പൊലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്.