കോഴിക്കോട്ടെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലെ വ്യാപാര സമുച്ചയം ഉടന്‍ തുറന്നു പ്രവര്‍ത്തിയ്ക്കുമെന്ന് എംഡി രാജമാണിക്യം. മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായും ചര്‍ച്ച നടത്തി വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി എം.ഡി. ഉറപ്പു നല്‍കി. അറുപത്തിയഞ്ച് കോടി രൂപ ചിലവിട്ട് പതിമൂന്ന് നിലകളിലായാണ് ടെര്‍മിനല്‍ നിര്‍മിച്ചത്. എന്നാല്‍ കടമുറി നടത്തിപ്പിനായി കണ്ടെത്തിയ മൂന്നു കരാറുകാരും പിന്മാറിയതോടെ കെഎസ്ആര്‍ടിസിയ്ക്ക് കോടികളുടെ നഷ്ടമുണ്ടായെന്ന മനോരമ ന്യൂസ് വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് അധികൃതരുടെ ഇടപെടല്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വ്യാപാര സമുച്ചയം ഉടന്‍ തുറക്കാന്‍ നിര്‍ദേശം നല്‍കി. സമുച്ചയം പ്രവർത്തനയോഗ്യമായാൽ നിരവധി സർക്കാർ സ്ഥാപനങ്ങളുടെ ഓഫിസും ഇവിടേയ്ക്ക് മാറ്റാനാകും.
Advertisement