മലപ്പുറം കാളികാവ് അഞ്ചച്ചവടിയിൽ നിർമിച്ച സിന്തറ്റിക്ക് സ്പോർട്സ് കോർട്ട് നാശത്തിന്റെ വക്കിൽ. നാലുവർഷം മുമ്പ് നിർമിച്ച കോർട്ട് കൃത്യമായി പരിപാലിക്കാൻ സംവിധാനമില്ല.
എ.പി അനിൽകുമാർ ടൂറിസം മന്ത്രിയായരുന്നപ്പോഴാണ് മലയോരമേഖലയുടെ കായിക സ്വപ്നങ്ങൾക്ക് കരുത്തേകാൻ സിന്തറ്റക്ക് കോർട്ട് നിർമിച്ചത്.അഞ്ചച്ചവടി ഹൈസ്കൂൾ മൈതാനത്താണ് സ്പോർട്സ് കൗൺസിൽ 25 ലക്ഷം രൂപ ചെലവിലായിരുന്നു നിർമിച്ചത്.ഒരു കോർട്ടിൽ തന്നെ ബാസ്ക്കറ്റ് ഹോൾ, വോളിഹോൾ, ബാറ്റ്മിന്റൺ ഉൾപ്പടെയുള്ള കളിക്കാൻ കഴിയുന്ന രീതിയിലാണ് കോർട്ട് ഒരുക്കിയത്.
അമേരിക്കയിൽ നിന്ന് വിദഗ്ധരെത്തിയായിരുന്നു നിർമാണം.എന്നാൽ ആദ്യഘട്ടത്തിൽ നടന്ന മൽസരങ്ങൾ മാത്രമാണ് ഇവിടെ നടന്നത്.മേൽക്കൂര നിർമിക്കാത്തതിനാൽ മഴയും വെയിലുമേറ്റ് കോർട്ട് നശിച്ചു.സംരക്ഷണ ഭിത്തി തകർന്നു.ആർക്കും ഏതു സമയത്തും കോർട്ടിനുള്ളിൽ പ്രവേശിക്കാം.തുടക്കത്തിൽ സ്ഥാപിച്ച പല ഉപകരണങ്ങളും ഇപ്പോൾ കാണാനില്ല . കായിക പ്രേമികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ കോർട്ട് സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം