കോഴിക്കോട് ലൈറ്റ് മെട്രോ നിർമാണത്തിനുള്ള അനിശ്ചിതത്വം നീങ്ങുന്നു. ഡി.എം.ആർ.സിയുടെ പൂട്ടിയ ഒാഫിസ് അടുത്തമാസം വീണ്ടും തുറക്കും. ലൈറ്റ് മെട്രോയ്ക്ക് ഏതു സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്നു സംബന്ധിച്ചു ശുപാർശ നൽകാൻ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരനെ ചുമതലപ്പെടുത്തി.
മെഡിക്കൽ കോളജ് മുതൽ മീഞ്ചന്ത വരെ 13.3 കിലോമീറ്റർ ദുരത്തിലാവും ലൈറ്റ് മെട്രോയുടെ നിർമാണം. 14 സ്റ്റേഷനുകളുണ്ടാകും. 2509 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.
ലൈറ്റ് മെട്രോ പദ്ധതിയുടെ കേന്ദ്രാനുമതിക്കായുള്ള കാത്തിരിപ്പാണിനി. കൃത്യസമയത്ത് നിർമാണം തുടങ്ങിയാൽ 3 വർഷത്തിനപ്പുറം ഈ ഗതാഗതക്കുരുക്കിനു മീതെ ലൈറ്റ് മെട്രോയോടും.