ഹർത്താൽ ദിനത്തിൽ കോഴിക്കോട് നഗരത്തിൽ പ്രവർത്തിച്ച ഏക പെട്രോൾ പമ്പിൽ പൂരപ്പറമ്പിന് സമാനമായ തിരക്ക്. ആറ് മണിക്കൂറിലധികമാണ് പലരും ഇന്ധനം നിറയ്ക്കാനായി കാത്തുനിന്നത്. ഇന്ധനം കിട്ടാത്തതിനാൽ പ്രധാന ചടങ്ങുകൾ ഉപേക്ഷിച്ചവരും ധാരാളം.
അവധി ദിനത്തിൽ വിവാഹച്ചടങ്ങിനുൾപ്പെടെ പങ്കെടുക്കാൻ കഴിയാത്ത കുടുംബനാഥന്റെ രോഷമാണ് കേട്ടത്. സമാന മാനസികാവസ്ഥയിൽ നിരവധിപേരാണ് വാഹനങ്ങളുമായി ഇന്ധനം നിറയ്ക്കാൻ മണിക്കൂറുകൾ കാത്തുനിന്നത്.
ദീർഘദൂര യാത്ര കഴിഞ്ഞ് റയിൽവേ സ്റ്റേഷനിലിറങ്ങിയ ബന്ധുക്കളെ കൂട്ടാനെത്തിയവരും ദുരിതത്തിലായി. പത്തരയോടെ പമ്പിലെ ഇന്ധനം പൂർണമായും തീർന്നു. ഇന്ധനം കിട്ടാത്തതിനാൽ വാഹനം നീക്കാനാകാതെ നഗരത്തിൽത്തന്നെ തങ്ങേണ്ട അവസ്ഥയായിരുന്നു പലർക്കും. വയനാട് , മലപ്പുറം ജില്ലകളിലുള്ളവരാണ് നഗരത്തിൽ കുടുങ്ങിയവരിൽക്കൂടുതൽ.
Advertisement