ഭക്ഷ്യസുരക്ഷാനിയമം മൂലം പട്ടിണിയിലാണ് കോഴിക്കോട്ടെ ഒരു കുടുംബം. പന്നിയങ്കരയിലെ ഈ വീട്ടിൽ ഒരുനേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതെ കഴിയുകയാണ് മാനസിക നിലതെറ്റിയ രണ്ടു സഹോദരങ്ങൾ. സര്‍ക്കാരിന്റെ പുതിയ കണക്കുപ്രകാരം ഈ കുടുംബവും റേഷന്‍കാര്‍ഡ് മുന്‍ഗണനാപട്ടികയിലാണ്.
പറമ്പാണോയെന്ന് പറയാൻ കഴിയാത്ത നരകത്തിൽ കനിവും കാത്തിരിക്കുകയാണ് കേശവനും സഹോദരി ചന്ദ്രമതിയും. വീടിനകം പറയുന്നുണ്ട് ഇവരുടെ ദയനീയത. റേഷൻ കടയിൽ നിന്നും രണ്ടു രൂപക്ക് കിട്ടിയിരുന്ന അരിയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. പക്ഷേ സർക്കാരിന്റെ കണക്കിലിപ്പോള്‍ പണക്കാരാണ് ഇരുവരും. നൂറു രൂപ തികച്ചെടുക്കാനില്ലാത്തതിനാൽ പുതിയ റേഷൻ കാർഡ് പോലും വാങ്ങാൻ കഴിയാത്ത പണക്കാർ. ജീവിതത്തിലെന്നും പഞ്ഞമാസമായ ഇവരുടെ ദുരിതം അകറ്റാൻ ഇനി സർക്കാർ കനിയണം.