ചെമ്പനോടയിലെ കർഷകരെ നിരന്തരം ദ്രോഹിയ്ക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കർഷകരുടെ ഉപവാസ സമരം. കർഷകരെ രക്ഷിയ്ക്കാൻ ആരുമില്ലെന്ന് ചൂണ്ടിക്കാട്ടി വി ഫാം കർഷക ക്ലബ്ബ് ആണ് ത്രിദിന ഉപവാസ സമരം സംഘടിപ്പിച്ചത്. ആത്മഹത്യ ചെയ്ത ജോയിയുടെ കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു
റവന്യൂ ഉദ്യോഗസ്ഥരുടെ അലംഭാവം ഒന്നു കൊണ്ട് മാത്രമാണ് ചെമ്പനോട വില്ലേജ് ഓഫിസിൽ ജോയിയ്ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നത്. ജോയി എന്ന കർഷകനിൽ മാത്രം ഒതുങ്ങുന്നില്ല പ്രശ്നം. സംസ്ഥാന സർക്കാർ അടക്കമുള്ളവർ കർഷക വിരുദ്ധ സമീപനമാണ് എടുക്കുന്നത്. അതിനാൽ തന്നെ തങ്ങൾക്ക് ജീവിയ്ക്കാൻ വയ്യെന്നായി.
കർഷക ആത്മഹത്യയിൽ ഉദ്യോഗസ്ഥരെ വെള്ളപൂശി കൊണ്ടുള്ള റിപ്പോർട്ട് അംഗീകരിയ്ക്കാനാകില്ല. യൂണിയനുകളുടെ സമ്മർദ ഫലമായാണ് ഇത്തരം റിപ്പോർട്ടുകൾ ഉണ്ടാകുന്നതെന്നും കർഷകർ കുറ്റപ്പെടുത്തി.