കോഴിക്കോട് പാവങ്ങാട് ബസ് ഡിപ്പോയിലെ ഇരുന്നൂറിലധികം ജീവനക്കാർ പകർച്ചവ്യാധി ഭീഷണിയിൽ. മൂന്ന് മാസത്തിനിടെ ഇരുപത്തിഒന്ന് ഡെങ്കിബാധിതരുൾപ്പെടെ 201 പേർ പനിബാധയ്ക്ക് ചികിൽസ തേടി. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ജോലിചെയ്യുകയാണ് ഇവർ. പ്രകാശനെപ്പോലെ നിരവധി തൊഴിലാളികളാണ് രോഗാതുരമായ അവസ്ഥയിൽ ജോലിചെയ്യുന്നത്.
ലേബർ ക്യാംപിനെക്കാളും ദയനീയമായ വിശ്രമമുറി. ഇതിനോട് ചേർന്ന് കൊതുകുവളർത്തൽ കേന്ദ്രമായി മാറിയ പഴയകുളം. വർ·ഷങ്ങളായി ഉപേക്ഷിച്ചിരിക്കുന്ന പൈപ്പിനുള്ളിൽ മലിനജലം കെട്ടിക്കിടക്കുന്നത് രോഗസാധ്യത കൂട്ടുന്നു. ഇതിന് പുറമെയാണ് ടയറും ബസുകളുടെ കേടായ അവശിഷ്ടങ്ങളും ഇവിടെ ഉപേക്ഷിച്ചിരിക്കുന്നത്. പനിബാധിച്ചവരിൽ പലരും മാസങ്ങളായി അവധിയിലാണ്. ഇതിൽ പകുതിയിലധികം കരാർ ജീവനക്കാരാണ്.