എഴുത്തും യാത്രയും ജീവിതത്തിന്റെ ഭാഗമാക്കിയ ഒരു വനിതയെ പരിചയപ്പെടാം. കോഴിക്കോട്ടുകാരി വൽസല മേനോനാണ് 16 വർഷമായി നിരന്തരം യാത്രകളിലൂടെ പുതുതലമുറയ്ക്ക് പ്രചോദനമാകുന്നത്.
ജീവിതയാത്രയിൽ വൽസലയുടെ തണലായിരുന്നു ഭർത്താവ് മോഹനൻ നായർ.93 ൽ ആ തണൽ മാഞ്ഞു. പന്നിയങ്കരയിലെ ടി.എസ് നിവാസിൽ വൽസലയെന്ന വീട്ടമ്മ മാത്രമായി.ഏകാന്തതയിൽ നിന്നുമുള്ള ഒളിച്ചോട്ടമായിട്ടായിരുന്നു യാത്രകളുടെ തുടക്കം.
കഴിഞ്ഞ പതിനാറു വർഷമായി വൽസല നിരന്തമായി യാത്രയിലാണ്. ഹിമാലയൻ ഹിമശിഖിരങ്ങൾ പലതവണ കയറി ഇറങ്ങി . അലഹാബാദിലെ ത്രിവേണി സംഗമത്തിൽ നിന്നും തുടങ്ങിയ യാത്ര കശ്മീരും കൈലാസവും കടന്ന് സിക്കിമും ഭൂട്ടാനുമെല്ലാം എത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏതാണ്ട് എല്ല സംസ്ഥാനങ്ങളും ഇതിനകം സന്ദർശിച്ച് കഴിഞ്ഞു.
ചുമ്മാ വെറുതെ കയ്യും വീശിയുള്ള യാത്രയല്ല. പോയിടത്തെ വിശേഷങ്ങളെല്ലാം പുസ്തക രൂപത്തിലാക്കിയിട്ടുമുണ്ട്.ഇങ്ങിനെയൊക്കൊയാണെങ്കിലും കണ്ടതിലേറെ കാണാനിരിക്കുന്നതേയൊള്ളൂവെന്നാണ് ഈ എസ്.കെ. പൊറ്റക്കാടിന്റെ കടുത്ത ആരാധിക