ദേശീയപാതയുടെ ഭാഗമായ താമരശേരി ചുരവും മഴ കനത്തതോടെ അപകടാവസ്ഥയിലായി. കഴിഞ്ഞ വർഷം റിപ്പയർ ചെയ്ത പലയിടത്തും കുഴികൾ നിറഞ്ഞു. മണ്ണിടിച്ചിൽ കാരണം റോഡിന് കേടുപാടുകൾ സംഭവിച്ചു. ഒമ്പത് ഹെയർപിന്നുകളുള്ള മലമ്പാതയിൽ മണിക്കൂറുകളാണ് ഗതാഗതതടസം.
റോഡിന്റെ വശങ്ങൾ പലസ്ഥലത്തും മഴയത്ത് ഇടിഞ്ഞു കിടക്കുകയാണ്. പലയിടത്തും റോഡിലേക്ക് ഇടിഞ്ഞു വീണ മണ്ണും പാറക്കല്ലുകളും കാണാം.
അപകടസാധ്യയുള്ള ആറും ,ഏഴും,എട്ടും വളവുകളുടെ അവസ്ഥയും ഇതു തന്നെ. വർഷങ്ങൾക്ക് മുമ്പ് ഇൻറർലോക്ക് ഉപയോഗിച്ച സ്ഥലങ്ങൾ ഇപ്പോഴും സുരക്ഷിതമാണ്.
പക്ഷെ വലിയ വാഹനങ്ങൾ റോഡുകൾക്ക് കേടുപാടുകൾ തീർത്തുകൊണ്ടേയിരിക്കുകയാണ്. വയനാട്ടിലെ ഒരു രോഗിയ്ക്ക് കോഴിക്കാട്ടെത്തി മെച്ചപ്പെട്ട ചകിൽസ സാധ്യമാകണമെങ്കിൽ ഈ കുഴികളും ഗതാഗതക്കുരുക്കുകളുമൊക്കെയാണ് വെല്ലുവിളികൾ