സർക്കാര്‍ സൗരോർജ പാർക്കിലെ മാലിന്യംകൊണ്ട് പൊറുതിമുട്ടുകയാണ് കാസർകോട് അമ്പലത്തറ കാരക്കോട് നിവാസികൾ. രാസമാലിന്യമുളൾപ്പെടെയാണ് ജനവാസകേന്ദ്രത്തോടുചേർന്ന് കൂട്ടിയിട്ടിരിക്കുന്നത്.
സൗരോർജ പാർക്കിന്റെ നിർമാണഘട്ടം മുതലുള്ള ഖര.പ്ലാസ്്റ്റിക് മാലിന്യങ്ങളാണ് ഇങ്ങനെ കൂട്ടിയിട്ടിരിക്കുന്നത്. ഇക്കൂട്ടത്തിലുള്ള രാസമാലിന്യങ്ങൾ മഴപെയ്തതോടെ സമീപത്തെ ജനവാസകേന്ദ്രത്തിലേയ്ക്ക് ഒലിച്ചിറങ്ങി. സമീപത്തെ കിണറുകളിലെ വെള്ളം ഉപയോഗശൂന്യമായി. അൻപതോളം കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. നാടാകെ പനി പടർന്നതോടെ മാലിന്യം നീക്കം ചെയ്യണമെന്ന ആവശ്യവുമായി നാട്ടുകാർ സോളാർ പാർക്ക് അധികൃതരെ സമീപച്ചു. എന്നാൽ നടപടിയുണ്ടായില്ല.
വിവരം ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ലന്നും നാട്ടുകാർ ആരോപിക്കുന്നു. അൻപത് മെഗാവാട്ട് വൈദ്യുതിയാണ് അമ്പലത്തറ സൗരോർജ പാർക്കിൽ നിന്ന് ഉൽപാദിപ്പിക്കുന്നത്. മാലിന്യം നീക്കം ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.