ബത്തേരി ഡോൺ ബോസ്കോ കോളജ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു. പുറത്താക്കിയ വിദ്യാർഥിയെ തിരിച്ചെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു വിളയാട്ടം. നൂറോളം പേർക്കെതിരെ കേസെടുത്തു.
അക്ഷരാർത്ഥത്തിൽ ഗുണ്ടാവിളയാട്ടമാണ് ഡോൺ ബോസ്കോ കോളെജിൽ നടന്നത്. സംഘടനാപ്രവർത്തനം അനുവദിക്കില്ല എന്നതാണ് മാനേജ്മെൻറ് നിലപാട്. ഇതു ലംഘിച്ച എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ജിഷ്ണു വേണുഗോപാൽ എന്ന വിദ്യാർഥിയെ കോളെജിൽ നിന്നും പുറത്താക്കിയിരുന്നു. തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുള്ള ചർച്ചകൾ ഫലം കണ്ടില്ല. രക്ഷിതാക്കൾ വരണമെന്ന നിലാടിലായിരുന്നു മാനേജ്മെൻറ്.
ഇരുന്നൂറോളം എസ്എഫ്ഐ പ്രവർത്തകർ കോളെജിലേക്ക് മാർച്ച നടത്തി. കോളേജ് അടിച്ചു തകർത്തു. പൊലീസിൻറെ മുന്നിലായിരുന്നു അക്രമം.
179 കോളെജ് ജനാലകൾ അടിച്ചു പൊട്ടിച്ചു. ക്ലാസ് മുറികൾ തകർത്തു. സിസിടിവി തകർത്തു. കമ്പ്യൂട്ടറുകൾ പൊട്ടിച്ചു. നൂറോളം വിദ്യർഥികളുടെ പേരിൽ കേസെടുത്തിട്ടുണ്ട്. കോളെജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു