വെള്ളക്കരം അടക്കാത്തതിന്റെ പേരിൽ സ്കൂൾ ജപ്തി ചെയ്യാനുള്ള നടപടികൾ നിർത്തിവെയ്ക്കാൻ ജലവിഭവ മന്ത്രിയുടെ നിർദേശം. കുടിവെള്ള കണക്ഷൻ വചേഛദിക്കരുതെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കോഴിക്കോട് ചേവായൂർ ജി.എ.യു.പി. സ്കൂളിന്റെ കുടിശിക പിരിച്ചെടുക്കാൻ ജല അതോറിറ്റി നടപടി തുടങ്ങിയതിനെ തുടർന്നാണ് കോർപ്പറേഷൻ മന്ത്രിയെ സമീപിച്ചത്.
വിദ്യഭ്യാസ സ്ഥാപനങ്ങളുടെ വെള്ളക്കരവും വൈദ്യുതി ബില്ലും അടക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് പരിമിതിയുണ്ടെന്നാണ് കോർപ്പറേഷന്റെ നിലപാട്. കുടിശിക ബില്ലുകൾ അടക്കാന്‍ നിയമം അനുവദിക്കുന്നില്ല. ജല അതോറിറ്റി ജപ്തി നടപടിയുമായി മുന്നോട്ട് പോയതോടെയണ് കോർപ്പറേഷൻ വകുപ്പ് മന്ത്രിയുടെ സഹായം തേടിയത്.
നാൽപ്പത്തിയെട്ട് കുട്ടികൾ മാത്രമുള്ള സ്കൂളിൽ നാലു ലക്ഷത്തി ഇരുപതിനായിരം രൂപ കുടിശ്ശിക വരില്ലെന്നാണ് കോർപ്പറേഷന്റെ കണക്ക് കൂട്ടൽ.