പനിപടർന്ന് പിടിക്കുമ്പോൾ കാസര്‍കോട് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരില്ല. ഒഴിവുകൾ നികത്താന്‍ ഉദ്യോഗാര്‍ഥികളെ ലഭിക്കാത്തതും, ഡ്യൂട്ടിയിൽ ഉള്ളവർ അവധിയെടുക്കുന്നതുമാണ് പ്രശ്നം രൂക്ഷമാക്കുന്നത്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമരുടെ പട്ടികയാണിത്. പകുതിയിലേറെപ്പേർ ഡ്യൂട്ടിയിലില്ല. ജില്ലയിലാകെ പതിനാറ് അസിസ്റ്റന്റ് സര്‍ജന്മാരുടെ ഒഴിവുകളുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ തന്നെ സമ്മതിക്കുന്നു. പകർച്ചപ്പനി പിടിമുറുക്കിയ കേരള.കർണാടക അതിർത്തിയിലെ മംഗൽപാടി സി.എച്ച്.സിയിൽ നിലവിൽ രണ്ടു ഡോക്ടർമാർ മാത്രം. ഇത് ഒരു ഉദാഹരണം. ജനറൽ ആശുപത്രിയിലും ഡോക്ടർ ക്ഷാമം രൂക്ഷമാണ്. താല്‍ക്കാലിക വ്യവസ്ഥയിൽ ഡോക്ടറെ നിയമിക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പനി പടർന്നു പിടിക്കുന്ന മലോരമേഖലകളിൽ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കുന്നകാര്യവും ആരോഗ്യവകുപ്പിന്റെ പരിഗണനയിലുണ്ട്. സർക്കാർ ആശുപത്രികളിൽ സ്റ്റാഫ് നേഴ്സ് അടക്കമുള്ളവരുടെ കുറവും രോഗികളെ വലക്കുന്നു.