തൊഴിലാളികളുടെ കൂലിത്തര്‍ക്കത്തെത്തുടര്‍ന്ന് ബേപ്പൂർ തുറമുഖത്ത് കണ്ടെയ്നറുകളെത്താൻ വൈകുന്നു. കഴിഞ്ഞ ദിവസം തുറമുഖത്തെത്തിയ കപ്പൽ, തൊഴിലാളികൾ തടഞ്ഞു. പ്രശ്നപരിഹാരത്തിന് മന്ത്രിതല ചർച്ചയ്ക്ക് ശ്രമിക്കുന്നതായി പോർട്ട് ഒാഫിസർ മനോരമ ന്യൂസിനോട് പറഞ്ഞു.
ശനിയാഴ്ച തുറമുഖത്തെത്തിയ കപ്പലിൽ നിന്നും കണ്ടെയ്നറുകളിറക്കിയത് രണ്ട് ദിവസത്തിന് ശേഷം.പോർട്ട് ഒാഫീസറും ജില്ലാകലക്ടറും തൊഴിലാളി യൂണിയനുകളുമയി സംസാരിച്ച് താൽകാലം അനുനയത്തിലെത്തിയ ശേഷമാണ് ചരക്കിറക്കിയത്. എന്നാൽ കൂലി വർധന അംഗീകരിച്ചിട്ടില്ല. 250 രൂപയാണ് നിലവിൽ ഒരു കണ്ടെയ്നറിന് കരാറുകാർ അംഗീകരിച്ച കൂലി,ആയിരം രൂപയാക്കി വർധിപ്പിക്കണമെന്നാണ് യൂണിയനുകളുടെ ആവശ്യം.ഇരുപത് കോടി ചെലവഴിച്ചാണ് കണ്ടെയ്നറുകളിറിക്കാൻ പോർട്ട് ക്രെയിനുകൾ വാങ്ങിയത്.വിവിധ കമ്പനികൾ ബേപ്പൂരിലേക്ക് കണ്ടെയ്നറുകൾ കൊണ്ടുവരാൻ സന്നദ്ധരായി എത്തിയിട്ടുണ്ട്.എന്നാൽ കപ്പലുകളെത്തുന്നതോടെ ഉരു വരവ് കുറഞ്ഞ് തൊഴിൽ കുറയുമെന്നാണ് തൊഴിലാളികളുടെ ആശങ്ക.