അതീവ സുരക്ഷാമേഖലയായ കണ്ണൂര്‍ ഏഴിമല നാവിക അക്കാദമിക്കുസമീപം പുറത്തു നിന്നുള്ളവർ വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. കടലിലും കായലിലും ഉപരോധം തീർത്താണ് രണ്ടാംഘട്ട സമരം തുടങ്ങിയത്.
കാസര്‍കോട് ജില്ലയിലെ വലിയപറമ്പ് പഞ്ചായത്തിലെ പാണ്ട്യാലക്കടവ്, പൂച്ചാൽ കടപ്പുറം, തൃക്കരിപ്പൂർ തയ്യിൽ സൗത്ത് കടപ്പുറം തുടങ്ങിയ മേഖലകളിലാണ് പുറത്തുനിന്നുള്ളവർ ഭൂമി വാങ്ങുന്നത്. കഴിഞ്ഞമാസം മാത്രം പത്തേക്കർ ഭൂമിയാണ് ഇങ്ങനെ വാങ്ങിക്കൂട്ടിയത്. റിസോർട്ട് നിര്‍മാണത്തിനാണ് ഭൂമി വാങ്ങുന്നതെന്നാണ് പ്രചാരണം. ഇത് ജനജീവിതം ദുസ്സഹമാക്കുമെന്നാണ് നാട്ടുകാരുടെ ആരോപണം.
എന്നാല്‍ റിസോർട് നിർമാണത്തിന് അനുകാലമാണ് വലിയപറമ്പ് പഞ്ചായത്തിന്റെ നിലപാട്. റിസോർട്ടുകൾ വന്നാൽ തൊഴിൽസാധ്യതയുണ്ടാകുമെന്നാണ് പഞ്ചായത്തിന്റെ ന്യായം പഞ്ചായത്ത് പ്രസിഡന്റിന് ഭൂമാഫിയയുമായി ബന്ധമുണ്ടെന്നണ് സമരക്കാരുടെ ആരോപണം.