പരസഹായമില്ലാതെ തനിച്ച് വീട് നിർമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥനെ പരിചയപ്പെടാം. വൈത്തിരി ജയില്‍ജീവനക്കാരന്‍ വയനാട് കാവുംമന്ദം സ്വദേശി നിഷാദാണ് ഒറ്റയാൾ പോരാട്ടത്തിലൂടെ വീട് നിർമിക്കുന്നത്.
നിഷാദിന്റെ കഴിഞ്ഞ ഒരുവർഷത്തെ അവധിദിനങ്ങളിലെ അധ്വാനത്തിന്റെ ഫലമാണ് ഈ കാണുന്നത്. ഇപ്പോൾ കോൺഗ്രീറ്റ് ചെയ്യാൻ തട്ടടിക്കുന്ന തിരക്കിലാണ്. ഇതിന് മുകളിൽ ഒരുനില കൂടി നിർമിച്ച് അടുത്തവർഷം താമസം തുടങ്ങും. തറ നിർമാണംമുതൽ ഇതുവരെ ആരുടെയും സഹായം തേടിയിട്ടില്ല.
വീട് നിർമാണത്തിൽ മുൻപരിചയമൊന്നും ഇല്ലാ എന്ന് കേൾക്കുമ്പോൾ നിഷാദിന്റെ നിശ്ചയദാർഢ്യം വ്യക്തമാകും. വീടിനടുത്ത് വെള്ളമില്ലാത്തതിനാൽ ദൂരെനിന്ന് സ്വന്തം കാറിലാണ് വെള്ളമെത്തിക്കുന്നത്. 850 ചതുരശ്ര അടിയുടെ വീടാണ് നിർമിക്കാൻ ഉദേശിച്ചത്.
പണി തുടങ്ങിയതോടെ 1000 ചതുരശ്ര അടിയായി മാറ്റുകയായിരുന്നു. ഒന്നാംനില കൂടി പൂർത്തിയാകുന്നതോടെ 1750 ചതുരശ്ര അടിയാകും വീടിന്റെ വലിപ്പം.