പ്രകൃതിവാതക പൈപ്പ്്ലൈൻ കടന്നു വരുന്ന സ്ഥലങ്ങളില്‍ ഒരു കെട്ടിടം പോലും പൊളിക്കേണ്ടി വരില്ലെന്ന് ഗെയിൽ അധികൃതർ. ഏറ്റവും സുരക്ഷിതമായ സംവിധാനങ്ങളുപയോഗിച്ചാണ് പൈപ്പ്്ലൈൻ വഴിയുളള വാതകനീക്കമെന്നും ഗെയിൽ ഉദ്യോഗസ്ഥർ പറഞ്ഞു. വാതക പൈപ്പ്്ലൈൻ കടന്നു വരുന്ന
വഴികളിൽ വീടുകളും ആശുപത്രികളും ആരാധനാലയങ്ങളുമുണ്ടെന്ന പ്രചാരണം തെറ്റാണന്നാണ് ഗെയിൽ കമ്പനിയുടെ ഒൗദ്യോഗികമായ വാദം. പൈപ്പ്്ലൈൻ കടന്നു പോകുന്ന വഴികളിൽ 20 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കുന്നുണ്ട്. പദ്ധതിക്ക് വേണ്ടി എവിടേയും കെട്ടിടങ്ങൾ പൊളിച്ചു മാറ്റേണ്ടതില്ലെന്ന് നിലവിലുളള സർവേ പരിശോധിച്ചാൽ തന്നെ വ്യക്തമാകും. മലപ്പുറം ജില്ലയിലൂടെ 58 കിലോമീറ്റർ നീളത്തിലാണ് വാതക പൈപ്പ്്ലൈൻ കടന്നു പോകുന്നത്.
ഈ മേഖലകളിൽ അയ്യായിരത്തോളം വീടുകൾ നഷ്ടമാകുമെന്ന് ചില സംഘടനകൾ പ്രചാരണം നടത്തുന്നത് ഗൂഢലക്ഷ്യത്തോടെയാണന്നാണ് ഗെയിലിന്റെ വാദഗതി. പ്രതിഷേധമുയരുന്ന സ്ഥലങ്ങളിൽ ജനങ്ങളെ നേരിൽ കണ്ട് വസ്തുത ബോധ്യപ്പെടുത്താൻ തയാറാണന്നും ഗെയിൽ അധികൃതർ പറഞ്ഞു.