ദേശീയപാതാ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനെ എതിർക്കുന്നത് ആ പ്രദേശത്ത് ഭൂമിയില്ലാത്തവരെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. ഇത്തരക്കാർക്കെതിരെ പ്രതിഷേധം ഉയരണം.കോഴിക്കോട് നഗരപാത വികസനത്തിന്റെ ഭാഗമായുള്ള റോഡു നിർമാണം വിലയിരുത്താൻ എത്തിയതായിരുന്നു മന്ത്രി.
നഗരപാതാ വികസനവുമായി ബന്ധപ്പെട്ട ആറു റോഡുകളുടെ പണി പുരോഗമിക്കുയാണ്.രണ്ടുമാസത്തിനുള്ളിൽ ഒാന്നാം ഘട്ട നിർമാണം പൂർത്തിയാകും.വലിയ തുക ചെലവിട്ട് നിർമാണം പൂർത്തിയാക്കിയ റോഡുകൾ പൈപ്പിടാനും മറ്റുമായി കുത്തിപൊളിക്കുന്ന പ്രവണതയുണ്ട്.ഇത് അധിക സാമ്പത്തിക നഷ്ടമാണ് സർക്കാറിനുണ്ടാക്കുന്നത്.
ദേശീയപാത അതോറിറ്റിയുടെ പ്രവർത്തികൾക്ക് വേണ്ടത്ര വേഗത ഇല്ല.ഭൂമി ഇല്ലാത്തവരാണ് ഭൂമിയേറ്റെടുക്കലിന് തടസം, നഗരപാതാ വികസനത്തിന്റെ ഒന്നാം ഘട്ട പൂർത്തിയായാൽ 400 കോടി രൂപ ചെലവിൽ രണ്ടാം ഘട്ട നിർമാണം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു