ട്രോളിങ് നിരോധനം മൂലം പട്ടിണിലായ മൽസ്യത്തൊഴിലാളികൾ ഉപജീവനത്തിനായി ഉൾനാടൻ മൽസ്യബന്ധത്തിനിറങ്ങുന്നു. കാസർകോട്ടെ വിവിധ പുഴകളിലും കവ്വായി കായലിലും ഇപ്പോൾ ഇത്തരക്കാരുടെ തിരക്കാണ്. കടലിന്റെ താളം ജീവിതതാളമാക്കിയവരാണിവർ. മീനുകളുടെ പ്രചനനത്തിനായി കടലിൽ ഇറങ്ങുന്നതിന് നിരോധനം വന്നപ്പോൾ പട്ടിണിയുടെ നീറ്റലറിഞ്ഞു.അറിയാവുന്ന പണി മീൻപിടിത്തമായതിനാലാണ് കായലിലേക്കും പുഴയിലേക്കും ചേക്കേറിയത്. കടലിലെ സമൃദ്ധിയില്ലെങ്കിലും ജീവിച്ചുപോകാനുള്ള വക കിട്ടും. ഞണ്ട്,ഏട്ട,ചെമ്പല്ലി തുടങ്ങിയ മീനുകളാണ് അധികവും കിട്ടുന്നത്. ട്രോളിങ് നിരോധനം തീരുന്നത് ഇവർ കവ്വായി കായലിലും സമീപ പുഴകളിലുമുണ്ടാകും.
Advertisement