മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പനിയുമായെത്തുന്നവർ ഡോക്ടർറെ കാണണമെങ്കിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടത് ചളിവെളളത്തിൽ. ആശുപത്രി പരിസരം കൊതുകു വളർത്തു കേന്ദ്രമായെന്നും പരാതിയുണ്ട്.
പനിയുമായി ആയിരത്തിൽ അധികം രോഗികളാണ് താലൂക്ക് ആശുപത്രി ഒ.പിയിൽ എത്തുന്നത്. ഡോക്ടറെ കാണാൻ മണിക്കൂറുകൾ പനിച്ചു വിറച്ച് ക്യൂ നിൽക്കേണ്ടത് കെട്ടിക്കിടക്കുന്ന ഈ വെളളത്തിൽ. ചെറിയ പനിയുമെയത്തുന്നവര്‍ പലവിധ പകർച്ച വ്യാധികളുമായി മടങ്ങുന്ന സാഹചര്യമാണ് നിലവിലുളളത്. ഒ.പി. കെട്ടിടത്തിന് മുകളിൽ നിർമ്മാണം പ്രവർത്തനം നടക്കുന്നതിനാൽ മേൽക്കൂരയുടെ ഒരു ഭാഗം വഴിയാണ് മഴവെള്ളം ഒലിച്ചിറങ്ങുന്നത്.
ഒ.പി കെട്ടിടത്തിന് മുകളിലെ മേൽക്കൂരയുടെ നിർമാണത്തിലെ അശാസ്ത്രീയതയാണ് മഴവെളളം ചോർന്നൊലിക്കാനുളള കാരണം. മരക്കഷണത്തിന് മീതെ വച്ച മേൽക്കുര ഏതു നിമിഷവും നിലപൊത്തിയേക്കാവുന്ന നിലയിലാണ്. ആശുപത്രിയുടെ പരിസരത്ത് കെട്ടി നിൽക്കുന്ന ജലം കൊതുകുവളർത്തു കേന്ദ്രമായെന്നും പറയുന്നു.