പാലക്കാട് ഗോവിന്ദാപുരം കോളനിയിലെ ജാതിവിവേചനം സംബന്ധിച്ച പരാതി കലക്ടർ പരിശോധിക്കണമെന്ന് പട്ടികജാതി പട്ടികവർഗ കമ്മീഷൻ. തമിഴ്നാട് അതിർത്തി ഗ്രാമങ്ങളോട് ചേർന്ന് വർഷങ്ങളായി ഇത്തരം പരാതികൾ വ്യാപകമാണെന്ന് കമ്മീഷൻ വിലയിരുത്തി.
പിന്നാക്ക വിഭാഗക്കാർ ജാതിവിവേചനം നേരിടുന്നതായി പരാതി ഉയർന്ന ഗോവിന്ദാപുരം അംബേദ്കർ കോളനി സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മീഷൻ അധ്യക്ഷൻ പി.എൻ. വിജയകുമാർ സന്ദർശിച്ചു. കോളനിയിലെ സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങൾ കമ്മീഷൻ ചോദിച്ചറിഞ്ഞു. ജാതി വിവേചനം നിലനിന്നിരുന്നതായി പിന്നാക്ക വിഭാഗക്കാർ പരാതിപ്പെട്ടു. തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള ഗ്രാമങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും ജാതിവിവേചനം നിലനിൽക്കുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ട് 30 നകം സർക്കാറിനും പട്ടികജാതി വികസന മന്ത്രിക്കും നൽകുമെന്ന് കമ്മീഷൻ അധ്യക്ഷൻ പറഞ്ഞു.
കേന്ദ്ര പട്ടിക ജാതി കമ്മീഷൻ അംഗം മുരുകന്റെ നേതൃത്വത്തിലുള്ള സംഘo 28 ന് കോളനി സന്ദർശിക്കും. കോളനിയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ജില്ലാ ഭരണകൂടം പ്രത്യേക പദ്ധതികൾ ഒരു മാസത്തിനുള്ളിൽ തയ്യാറാക്കും.