കോഴിക്കോട് ചെമ്പനോട് വില്ലേജ് ഒാഫിസിനു മുൻപിൽ കർഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാവിൽപുരയിടത്തിൽ ജോയ് എന്ന തോമസാണ് മരിച്ചത്. ഭൂനികുതി സ്വീകരിക്കാത്തതിൽ മനം നൊന്ത് ആത്മഹത്യ ചെയ്തതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. രാത്രി എട്ടുമണിയോടെയാണ് മരിച്ച നിലയിൽ കണ്ടത്. അവകാശ തർക്കത്തിന്റെ പേരിൽ കഴിഞ്ഞ വർഷവും നികുതി സ്വീകരിക്കാത്തതിനെ തുടർന്ന് തോമസും കുടുംബവും വില്ലേജ് ഓഫീസിൽ നിരാഹാരം അനുഷ്ഠിച്ചിരുന്നു. ഇത്തവണയും ഇതേ പ്രശ്നം ആവർത്തിച്ചപ്പോൾ വില്ലോജ് ഓഫീസർക്കും തഹസിൽദാർക്കും പരാതി നൽകിയിരുന്നെങ്കിലും പ്രശ്നപരിഹാരമായിരുന്നില്ല.
സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി മനംമടുത്ത് ജോയി ആത്മഹത്യ ചെയ്തതോടെ വഴിയാധാരമായത് മൂന്നു പെണ്‍മക്കളും ഭാര്യയുമടങ്ങുന്ന കുടുംബമാണ്. ഭൂമിയുടെ കരം അടയ്ക്കാന്‍ അനുവദിച്ചില്ലെങ്കില്‍ വില്ലേജ് ഓഫിസിനകത്ത് ആത്മഹത്യ ചെയ്യുമെന്ന ജോയിയുടെ മുന്നറിയിപ്പും അവഗണിച്ചതാണ് ദുരന്തത്തില്‍ കലാശിച്ചത്.
കോഴിക്കോട് ചെമ്പനോട വില്ലേജോഫീസിലെ കര്‍ഷക ആത്മഹത്യയില്‍ വില്ലേജ് അസിസ്റ്റന്റിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. മരിച്ച ജോയിയുടെ മൃതദേഹം നീക്കാന്‍ അനുവദിക്കാതെ ബന്ധുക്കള്‍ പ്രതിഷേധിച്ചതോടെ ജില്ലാ കലക്ടര്‍ ഇടപെട്ടാണ് സസ്പെന്‍ഷന്‍ ഉള്‍പ്പടെയുളള നടപടികള്‍ സ്വീകരിച്ചത്. ഭൂമിക്ക് കരമടയ്ക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പാഴായതോടയാണ് ഇന്നലെ രാത്രി ജോയി ചെമ്പനോട വില്ലേജോഫീസില്‍ ജീവനൊടുക്കിയത്.