ചരിത്ര സ്മാരകമായ കാഞ്ഞങ്ങാട്ടെ പുതിയ കോട്ട സംരക്ഷണമില്ലാതെ ഇടിഞ്ഞ് വീണു നശിക്കുന്നു. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംക്ഷണയിലുള്ള കോട്ടയുടെ മിക്കഭാഗങ്ങളും ഇടിഞ്ഞ് വീണ് ഇല്ലാതായി കഴിഞ്ഞു. ഇക്കേരി രാജാവായിരുന്ന സോമശേഖര നായക് നിർമ്മിച്ചതെന്ന് കരുതുന്ന പുതിയ കോട്ട ഇരുപത്തിയാറ് ഏക്കറിലായി പരന്ന് കിടക്കുകയാണ്.
കാര്യമായ സംരക്ഷണമില്ലാത്തും കയ്യേറ്റവും മൂലം കോട്ടയുടെ ഏറിയ പങ്കും നശിച്ചുകഴിഞ്ഞു. സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ ഒട്ടേറെ കെട്ടിങ്ങളും കോട്ടക്ക് അകത്തുണ്ട്.കോട്ടയുടെ അവശേഷിപ്പായ കൊത്തളങ്ങളാണ് ഇടിഞ്ഞ് വീണ് ഇല്ലാതായികൊണ്ടിരിക്കുന്നത്. ചെങ്കൽ കല്ലുകൾ മഴയിൽ ഇളകി വീഴുകയാണ്. കോട്ടയുടെ ഉടമസ്ഥരായ പുരാവസ്തു വകുപ്പ് തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
സംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി പാകിയ പുതിയ ചെങ്കല്ലുകളും കോട്ടയുടെ തകർച്ചക്ക് ആക്കം കൂട്ടുന്നുണ്ട്. കനമേറിയ മെഷീൻ കല്ലുകളുടെ ഭാരം താങ്ങാനാവാത്തതാണ് ഇടിഞ്ഞ് വീഴാൻ കാരണമെന്നും ചൂണ്ടികാണിക്കുന്നു.