E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

ഡെങ്കിപ്പനിക്ക് വഴിെയാരുക്കി ആക്രിവസ്തുക്കളുടെ വൻശേഖരം ഒാങ്ങല്ലൂരിനെ വീർപ്പുമുട്ടിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഡെങ്കിപ്പനിക്ക് വഴിെയാരുക്കി ആക്രിവസ്തുക്കളുടെ വൻശേഖരം പാലക്കാട് ഒാങ്ങല്ലൂരിനെ വീർപ്പുമുട്ടിക്കുന്നു. ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേരാണ് ഇവിടെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. കുന്നുകൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് , ഇരുമ്പ് , ഇലക്ട്രോണിക് വസ്തുക്കളാണ് പഞ്ചായത്തിനെയൊന്നാകെ രോഗാതുരമാക്കുന്നത്. പരിസ്ഥിതിക്കും ദോഷകരമായ നൂറിലധികം കച്ചവടകേന്ദ്രങ്ങളാണ് യാതൊരു അനുമതിയുമില്ലാതെ പ്രവർത്തിക്കുന്നത്.  

ഡെങ്കിപ്പനി ബാധിച്ച് ആയിഷസനയെന്ന പത്തുവയസുകാരി മരിച്ച ഒാങ്ങല്ലൂരിലെ കാരയ്ക്കാട് പ്രദേശം ഗുരുതരമായ ആരോഗ്യവിപത്തിലേക്ക് നീങ്ങുകയാണ്. പറമ്പുകളിലെല്ലാം കുന്നുകൂട്ടിയിട്ടിരിക്കുന്ന വിവിധങ്ങളായ ആക്രിവസ്തുക്കൾ.ജനവാസമേഖലയിൽ യാതൊരു മറയുമില്ലാതെയാണ് അശാസ്ത്രീയമായി ആക്രി സംഭരണശാലകളുടെ പ്രവർത്തനം. വർഷങ്ങളായി കെട്ടിക്കിടക്കുന്ന പ്ളാസ്റ്റിക്ക് ,ഇരുമ്പ് ,റബ്ബര്‍ ഉൽപ്പന്നങ്ങളൊക്കെ മഴവീണപ്പോൾ‌ കൊതുക് വളരുന്നയിടമായി. 

ഡെങ്കിപ്പനി മാത്രമല്ല കാൻസർ രോഗികളുടെ എണ്ണത്തിലുംവർധനയുണ്ട്്. രോഗം ഭീതിവിതച്ചതോടെ നാട്ടുകാരും ആക്രിവ്യാപാരത്തെ തളളിപ്പറയുന്നു. ആയിരത്തിലധികം പേരുടെ ഉപജീവനമാണെന്നും കച്ചവടത്തിന് സർക്കാർ സ്ഥലം തരണമെന്നുമാണ് ഇപ്പോൾ ആക്രിവ്യാപാരികളുടെ ആവശ്യം. സംഘടിതർക്കുമുന്നിൽ പഞ്ചായത്ത് , റവന്യൂ നടപടികൾ പേരിനുമാത്രമാണുളളത്. 

  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :