ഖസാക്കിന്റെ കഥാഭൂമിയിൽ കരിമ്പന നട്ട് കഥവായിച്ച് മരസേനയുടെ വായനാദിനം. പാലക്കാട്ടെ തസ്രാക്കിന്റെ ഗ്രാമവഴികളിലാണ് കരിമ്പനയുടെ വിത്തുകൾ പാകിയത്.
രവി എന്ന ചെറുപ്പക്കാരനും രവി കണ്ടുമുട്ടുന്ന കഥാപാത്രങ്ങളും മിത്തുകളും കരിമ്പനക്കാടുകളും അപ്പുക്കിളിയുമൊക്കെ.ഇങ്ങനെ ഒ.വി.വിജയൻ ഖസാക്കിന്റെ ഇതിഹാസത്തിലൂടെ പരിചയപ്പെടുത്തിയ തസ്രാക്കിന്റെ മണ്ണിലായിരുന്നു വായനാദിനം വേറിട്ടതായത്. തസ്രാക്കിലേക്കുളള കനാൽവഴികളിൽ മരസേന പ്രവർത്തകർ കരിമ്പയുടെ വിത്തുകൾ നട്ടു. പ്രായവിത്യാസമില്ലാതെ വിവിധ ജില്ലകളിൽ നിന്നുളളവരുടെ കൂട്ടായ്മ ഖസാക്കിന്റെ ഇതിഹാസം വായിച്ച് കഥാകാരന്റെ ഒാർമപുതുക്കി.
കരിമ്പന തായ്്വേരിട്ട് നാമ്പ് പുറത്തുവരണമെങ്കിൽ ഒരു വർഷമെടുക്കും. തലപ്പൊക്കമെത്താൻ പിന്നെയും വർഷങ്ങൾ പിന്നിടും. എങ്കിലും ഖസാക്കിന്റെ കഥാഭൂമി കരിമ്പനകളാൽ സമൃദ്ധമാണ്.