കോഴിക്കോട് കോർപറേഷനിലെ ഖരമാലിന്യ തൊഴിലാളികൾ സമരം തുടരും. രണ്ട് ദിവസമായി സമരം ചെയ്യുന്ന തൊഴിലാളികളുമായി മേയർ നടത്തിയ ചർച്ച പരാജയപ്പെട്ടു.നഗരത്തിൽ മാലിന്യനീക്കത്തിന് ബദൽ സംവിധാനങ്ങളില്ലാതെ കോർപ്പറേഷൻ അധികൃതർ.
താൽകാലിക ജീവനക്കാരായി അംഗീകരിക്കണമെന്ന തൊഴിലാളികളുടെ ആവശ്യത്തിൽ നഗരസഭക്ക് തീരുമാനമെടുക്കാനാവില്ലെന്ന് മേയർ അറിയിച്ചു.ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറാണ് തീരുമാനമെടുക്കേണ്ടെത്.തിങ്കളാഴ്ച തൊഴിലാളികളുമായി വീണ്ടും ചർച്ച നടത്തും.
സമരത്തെ തുടർന്ന് രണ്ടു ദിവസമായി നഗരസഭാ പരിധിയിൽ മാലിന്യനീക്കം നിലച്ചിരിക്കുകയാണ്.മരണം വരെ സമരം ചെയ്യാനാണ് തൊഴിലാളി യൂണിയനുകളുടെ തീരുമാനം.
പതിനഞ്ച് വർഷമായി ജോലി ചെയ്യുന്ന കുടുംബശ്രീ ഖരമാലിന്യ തൊഴിലാളികള്‍ക്ക് കോർപ്പറേഷൻ യൊതൊരു ആനുകൂല്യവും നൽകുന്നില്ല.ഇവരെ താൽകാലിക ജീവനക്കാരായ അംഗീകരിച്ചാൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കാനാകും.