പട്ടികവർഗവികസന വകുപ്പ് രണ്ടുവർഷം മുൻപ് ദത്തെടുത്ത വയനാട് പനമരം പുതൂർകുന്ന് കോളനിയിലെ വീട് നിർമാണം മുടങ്ങി. ട്രൈബൽ സൊസൈറ്റി കരാറെടുത്ത പതിനൊന്ന് വീടുകളുടെ നിർമാണമാണ് മുടങ്ങിക്കിടക്കുന്നത്.
മൂന്ന് മാസത്തിനുള്ളിൽ പുതിയവീട് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ട്രൈബൽ സൊസൈറ്റി അധികൃതർ പാറുവിന്റെ വീട് പൊളിപ്പിച്ചത്. രണ്ടുവർഷം കഴിഞ്ഞിട്ടും തറപോലും പൂർത്തിയാക്കിയിട്ടില്ല.
കോളനിയിലുള്ള പത്ത് വീടുകളുടെയും നിർമാണം ചുമരിലൊതുങ്ങി. കരാർ ഏറ്റെടുത്ത ട്രൈബൽ സൊസൈറ്റിയിൽ പുതിയ ഭരണസമിതി വന്നതോടെ നിർമാണ ചുമതല ഒഴിയുകയും ചെയ്തു. തുടർന്ന് പഴയ ഭരണസമിതിയിലെ അംഗമാണ് നിർമാണചുമതല ഏറ്റെടുത്തിരിക്കുന്നത്. പഴയവീടുകളുടെ കല്ലും പുതിയ വീടിനായി ഉപയോഗിച്ചു.
നാൽപ്പത് കുടുംബങ്ങളുള്ള കോളനിയിൽ പകുതിയിലേറെ കുടുംബങ്ങൾ താമസിക്കുന്നത് ചോർന്നൊലിക്കുന്ന വീടുകളിലാണ്.