കോഴിക്കോട്ട്, രാമനാട്ടുകര. വെങ്ങളം ബൈപാസിൽ, മൊകവൂരിന് സമീപം പാചകവാതക ടാങ്കര്‍ മറിഞ്ഞു. വാതകച്ചോര്‍ച്ച ഉണ്ടാകാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.
മംഗലാപുരത്തുനിന്ന് ചേളാരിയിലെ ബോട്ടിലിങ് പ്ലാറ്റിലേക്ക് പോയ ടാങ്കറാണ് പുലര്‍ച്ചെയോടെ അപകടത്തില്‍പെട്ടത്. കാറിനെ മറികടക്കാന്‍ ശ്രമിക്കവെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടായിരുന്നു അപകടം. റോഡിൽ നിന്ന് തെന്നിമാറിയ ടാങ്കർ തലകീഴായി സമീപത്തെ സർവീസ് റോഡിലേയ്ക്ക് വീണു. അപകടത്തിൽ ലോറി ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരുക്കേറ്റു. അപകടം നടന്നയുടൻ പൊലീസിൽ അറിയിക്കാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നാണ് രക്ഷാപ്രവർത്തകരുടെ പരാതി.
ചേളാരിയിൽ നിന്ന് വിദഗ്ദ്ധരെത്തി വാതകച്ചോർച്ചയില്ലെന്ന് സ്ഥരീകരിച്ച ശേഷമാണ് ടാങ്കർ ഉയർത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. ക്രെയിന്‍ ഉപയോഗിച്ചാണ് വാഹനവും,ടാങ്കും ഉയര്‍ത്തിയത്. അപകടത്തെ തുടര്‍ന്ന് ബൈപ്പാസില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.