ചെക്്്പോസ്റ്റിലെ പാൽപരിശോധന കേന്ദ്രം കേരളത്തിൽ ആദ്യമായി പാലക്കാട് മീനാക്ഷിപുരത്ത് പ്രവർത്തനം തുടങ്ങി. പാലിലെ മായം കണ്ടെത്താൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പരിശോധന യൂണിറ്റാണിത്. മന്ത്രി കെ.രാജു ഉദ്ഘാടനം നിർവഹിച്ചു.
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് മായംകലർന്ന പാൽ എത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണ് മീനാക്ഷിപുരത്തെ പരിശോധന വിഭാഗം. പാലിന്റെ സാമ്പിൾ ശേഖരിച്ച് 20 മിനുട്ടിനുളളിൽ പരിശോധിച്ച് ഫലം ലഭ്യമാക്കുന്ന ലബോറട്ടറിയാണ് ക്രമീകരിച്ചിരിക്കുന്നത്. മായം കലർന്നിട്ടില്ലെന്ന റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കേരളത്തിലേക്ക് കടത്തിവിടുകയുളളു. പരിശോധനയ്ക്കായി മൂന്നു ഷിഫ്റ്റുകളിലായി പ്രത്യേകം ജീവനക്കാരുണ്ടാകും.
മന്ത്രി കെ.രാജു , ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു. ക്ഷീരമേഖലയ്ക്ക് നേട്ടവും ആരോഗ്യസംരക്ഷണത്തിന് മാതൃകയുമാണ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. വാളയാർ ഉൾപ്പെടെ പാലക്കാട്ടെ അതിർത്തി ചെക്പോസ്്റ്റുകൾ വഴി വരുന്ന പാൽവാഹനങ്ങളെല്ലാം മീനാക്ഷിപുരത്തേക്ക് വഴി തിരിച്ചുവിട്ട് പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം.