പാലക്കാടിന് കരിമ്പനക്കാറ്റേൽക്കാൻ കരിമ്പനയുടെ വിത്തുകൾ പാകി വിദ്യാർഥികളുടെ കൂട്ടായ്മ. ചിറ്റൂർ ഗവൺമെന്റ് കോളജിലെ എൻഎസ്എസ്് വിദ്യാർഥികളാണ് നാടൊട്ടുക്കും കരിമ്പന നട്ടത്.
ഇല്ലാതാകുന്ന കരിമ്പനകൾക്ക് പകരമായി വരുംനാളെയ്ക്ക് കരിമ്പനക്കാടുകൾ സൃഷ്ടിക്കുകയാണ് ഇൗ വിദ്യാർഥി കൂട്ടായ്മ. മണ്ണിൽ കുഴിയെടുത്ത് വിത്തുകൾ പാതി ഒരോരുത്തരും മരസ്നേഹികളായി. ചിറ്റൂർ ഗവൺമെന്റ് കോളജിലെ നാഷനൽ സർവീസ് സ്കീം വിദ്യാർഥികളാണ് ഇൗ യജ്ഞത്തിന് നേതൃത്വമേകിയത്. ഇരുകൈകളുമില്ലാത്തതിനാൽ കാലുകൾ കൊണ്ട് വിത്തുകൾ നട്ട പ്രണവും ഇതിന്റെ ഭാഗമായിരുന്നു.
മെയ് മുതൽ ജൂലൈ വരെയുളള കാലയളവിലാണ് കരിമ്പനയുെട വിത്തുകൾ വീഴുന്നത്. വിത്തുകൾ വീണ് പത്തുദിവസത്തിനുളളിൽ മണ്ണിൽ കുഴിച്ചിട്ടാലെ ഇവ മുളയ്ക്കുകയുളളു. തായ്്വേരിട്ട് നാമ്പ് പുറത്തുവരണമെങ്കിൽ ഒരു വർഷമെടുക്കും. പരിസ്ഥിതി സ്നേഹികളുടെ പിന്തുണയും വിദ്യാർഥികൾക്ക് ലഭിച്ചിരുന്നു. ഇനി തലപ്പൊക്കമുളള കരിമ്പനകൾ കാണാൻ വർഷങ്ങളുടെ കാത്തിരിപ്പ്.