ഇന്ത്യയിലാദ്യമായി ചെറുകിട തേയില കർഷകരുടെ ഗ്രീൻ ടീ ഫാക്ടറി വയനാട്ടിൽ പ്രവർത്തനം ആരംഭിക്കുന്നു. വൻകിട കമ്പനികളുടെ ചൂഷണത്തിൽനിന്ന് രക്ഷനേടാനാണ് ഇരുന്നൂറ്റി പത്ത് കർഷകർചേർന്ന് നെൻമേനി പഞ്ചായത്തിലെ കരടിപ്പാറയിൽ ഫാക്ടറി സ്ഥാപിക്കുന്നത്.
ഇടനിലക്കാർ കർഷകരെയും ഉപഭോക്താക്കളെയും വഞ്ചിക്കുന്നത് തടയാനാണ് ചെറുകിട തേയില കർഷകർ ഒത്തുചേർന്നത്. ഗുണനിലവാരമുള്ള ഗ്രീൻ ടീ ഉൽപാദിപ്പിക്കാനുള്ള പദ്ധതി അവസാനഘട്ടത്തിലെത്തി. നബാർഡിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സഹായത്താൽ ഒരുകോടി രൂപ മുതൽമുടക്കിയാണ് ഫാക്ടറി നിർമിക്കുന്നത്. അടുത്തമാസം പ്രവർത്തനം ആരംഭിക്കാനാണ് തീരുമാനം. ഒരു കിലോ കൊളുന്തിന് മൂപ്പത് രൂപ കർഷകർക്ക് ലഭിക്കും.
തോയില ഉൽപാദനം വർധിക്കുമ്പോൾ ഫാക്ടറികൾ കർഷകരിൽനിന്ന് കൊളുന്ത് ശേഖരിക്കാറില്ല. ഇതിനുള്ള പരിഹാരം കൂടിയാണ് പുതിയ ഫാക്ടറി. ഗ്രീന്‍ ടീക്ക് ആവശ്യമായ കൊളുന്ത് ശേഖരിക്കാനുള്ള പരിശീലനവും കർഷകർക്ക് നൽകുന്നുണ്ട്. വിദേശ വിപണികൂടി ലക്ഷ്യമിട്ടായിരിക്കും ഗ്രീൻ ടീ ഉൽപാദിപ്പിക്കുക.