മലപ്പുറം ജില്ലയിലെ പ്രാദേശിക കോൺഗ്രസ്, ലീഗ് ഭിന്നത പരിഹരിക്കാനുളള നേതൃനീക്കം കരുവാരകുണ്ട് പഞ്ചായത്തിൽ ഫലം കാണുന്നില്ല. രണ്ടര വർഷം പ്രസിഡന്റ് സ്ഥാനം വേണമെന്ന കോൺഗ്രസ് സമ്മർദമാണ് സമവായ നീക്കത്തിന് തടസമായത്.
കഴിഞ്ഞ പത്തു വർഷമായി തുടരുന്ന കോൺഗ്രസ്, ലീഗ് ഭിന്നത പരിഹരിക്കാൻ യു.ഡി.എഫ് നേതൃത്വം നടത്തുന്ന മാരത്തൺ ചർച്ചകളോടാണ് പ്രാദേശിക നേതാക്കൾ മുഖം തിരിക്കുന്നത്. നിലവിൽ മുസ്്ലിംലീഗിന് ഒൻപതും കോൺഗ്രസിന് ഏഴും സി.പി.എമ്മിന് അഞ്ചും അംഗങ്ങളാണുളളത്. അടുത്ത രണ്ടര വർഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിക്കാതെ ലീഗുമായി ഐക്യത്തിനില്ലെന്നാണ് കോൺഗ്രസ് നിലപാട്.
കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം കൈമാറാൻ മാനസികമായി മുസ്്ലിംലീഗും തയാറല്ല. എങ്കിലും നേതാക്കൾ പറഞ്ഞാൽ അനുസരിക്കുാമെന്ന് പറയുന്നു.
അതേ സമയം കോൺഗ്രസുമായി സഹകരിക്കാൻ തയാറാണെന്നാണ് സി.പി.എമ്മിന്റെ നിലപാട്. കരുവാരകുണ്ടടക്കം യു.ഡി.എഫ് സംവിധാനമില്ലാത്ത നാലു തദ്ദേശസ്ഥാപനങ്ങളാണ് ഇനി മലപ്പുറം ജില്ലയിൽ ശേഷിക്കുന്നത്.