കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡെങ്കിപ്പനി ബാധിതര്‍ ഉള്‍പ്പെടെ കിടക്കുന്നത് വരാന്തയില്‍. ഇന്നലെ മാത്രം 23പേര്‍ക്കാണ് ജില്ലയില്‍ ഡെങ്കി സ്ഥിരീകരിച്ചത്.
ഒന്നരവയസുള്ള കുഞ്ഞാറ്റ അഛനും ചേച്ചിക്കുമൊപ്പം എത്തിയത് പനിച്ചു കിടക്കുന്ന അമ്മയെകാണാനാണ്.വാർഡെല്ലാം പനിബാധിതരെകൊണ്ടു നിറഞ്ഞു. അമ്മ കിടക്കുന്നത് വരാന്തയിലാണ് . കുഞ്ഞുങ്ങൾക്ക് പനിവരും.പക്ഷെ മാറി കിടക്കാൻ വേറെ സ്ഥലമില്ല.പല വിധ പനിക്കാർ.എല്ലാവരും ഒരുമിച്ച്.വൈകുന്നേരങ്ങളിൽ ആശുപത്രിയിലെത്തുന്നവരുടെ ചവിട്ടുകിട്ടാതെ നോക്കാൻ കഷ്ടപെടുകയാണ് മിക്കവരും.മൊബൈൽ ചാർജിങ് പോയന്റുകളിലെല്ലാം കൊതുകിനെ കൊല്ലുന്ന ബാറ്റാണുള്ളത്.രോഗികൾക്ക് കൊതുകു കടിയേൽക്കാതിരിക്കാൻ കൂട്ടിരിപ്പുകാരും നന്നായി കഷ്ടപെടുന്നു
ഒാരോ ദിവസവും 100നും 150 നും ഇടയിൽ രോഗികളെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുന്നത്.കോഴിക്കോട് ജില്ലയിൽ 1498 പേരാണ് കഴിഞ്ഞ ദിവസം വിവിധ ആശപത്രികളിലായി പനിക്ക് ചികിൽസ തേടിയത്.