ഡെങ്കിപ്പനി പടർന്ന് പിടിക്കുമ്പോഴും കൊതുകു പെരുകുന്നത് തടയാനാകാതെ മലപ്പുറം ജില്ല. ജില്ലയില്‍ 350 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ആയിരങ്ങളാണ് ചികിൽസ തേടുന്നത്. മലപ്പുറം നഗരത്തിലെ ചോലക്കൽ കോളനിയില്‍ നിന്നുളള കാഴ്ചയാണിത്. മൂന്നു വർഷം മുൻപ് എത്തിച്ച സെപ്റ്റിക് ടാങ്കുകളാണ് ഇന്ന് ചില വീടുകളിലെങ്കിലും മൽസ്യം വളർത്തുന്ന പാത്രമായി മാറിയത്.
വീട്ടുമുറ്റത്തു വച്ചു പോയതല്ലാതെ സെപ്റ്റിക് ടാങ്ക് ഉറപ്പിക്കാൻ ആരും വന്നില്ല. കൊതുകൾക്ക് മുട്ടയിട്ട് വളരാൻ സുരക്ഷിത താവളമായി കോളനിയിലെ എല്ലാ വീടുകളിലും ഇതുപോലെയുളള ടാങ്കുകള്‍ കാണാം. കൊതുകു പെരുകുന്നത് തടയാനാവാത്തതാണ് ഒാരോ ദിവസവും ഡെങ്കിപ്പനി രോഗികളുടെ എണ്ണം വർധിക്കാനുളള പ്രധാനകാരണം. ജില്ലയിൽ പ്രതിദിനം നൂറു കണക്കിന് പേരാണ് ഡെങ്കിപ്പനി ലക്ഷങ്ങളോടെ ചികിൽസ തേടിയെത്തുന്നത്. പത്തു പേർ ഇതിനകം ഡെങ്കിപ്പനി ബാധിച്ചു മരിച്ചൂവെന്നാണ് ഒൗദ്യോഗികമായ കണക്ക്.