പനിപ്പിടിയിലമര്‍ന്ന കൂരാച്ചുണ്ട് പഞ്ചായത്തിലെ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ മൂന്നാംദിവസവും രോഗികളുടെ തിരക്ക്. ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്ന മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് ഒരാളെകൂടി നിയോഗിച്ചു. അതേസമയം, പഞ്ചായത്തിൽ പനി പടരുന്നതിനിടെ ജനങ്ങൾ വീടുപേക്ഷിച്ച് ബന്ധുവീടുകളില്‍ അഭയം പ്രാപിച്ചുതുടങ്ങി.
പനിയുമായെത്തിയവര്‍ മണിക്കൂറുകളോളം വരി നിന്നു തളര്‍ന്നത്് കഴിഞ്ഞ ദിവസം മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പേരാമ്പ്ര പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്നാണ് ഒരു ഡോക്ടറെ അധികമായി നിയോഗിച്ചത്. ഇതിനൊപ്പം രക്തപരിശോധനയ്ക്കുള്ള കൂടുതല്‍ സംവിധാനങ്ങളും ആശുപത്രിയില്‍ ഏര്‍പ്പെടുത്തി. പനി തടയാന്‍ സാധ്യമായതെല്ലാം െചയ്തെന്നാണ് ജനപ്രതിനിധികളുടെ വാദം.
മാധ്യമ ഇടപെടല്‍ ഗുണം ചെയ്തെന്ന ആശ്വാസമാണ് നാട്ടുകാര്‍ പങ്കുവയ്ക്കുന്നത്. ഇപ്പോഴും നിരവധി ആളുകളാണ് പനിയെ പേടിച്ച് പഞ്ചായത്തിനു പുറത്തുള്ള ബന്ധു വീടുകളിലാണ് അഭയം തേടുന്നത്. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ പഞ്ചായത്ത് തന്നെ വിജനമാകുന്ന കൂരാച്ചുണ്ടിലുള്ളത്.