ഡി.എം.ആർ.സിയുടെ കോഴിക്കോട്ടെ ഒാഫീസ് പൂട്ടി. നിലമ്പൂർ നഞ്ചൻകോട് റയിൽ പദ്ധതി ഉപക്ഷേച്ചതിനാലാണ് മലബാറിൽ നിന്നും ഡി.എം.ആർ.സി േവഗത്തിൽ മടങ്ങുന്നത്.
പന്നിയങ്കര മേൽപ്പാലം സമയ ബന്ധിതമായി പൂർത്തിയാക്കി,കോഴിക്കോട് ലൈറ്റ് മെട്രോയുടെ പദ്ധതി രേഖയും സർവ്വെ റിപ്പോർട്ടും സർക്കാരിന് സമർപ്പിച്ച് കഴിഞ്ഞു.ഇനി മറ്റ് പദ്ധതികൾ ഇല്ലാത്തതിനാൽ തൽകാലം മടങ്ങുകയാണെന്ന് ഡിഎംആർസി അറിയിച്ചു.നിലമ്പൂര് നഞ്ചൻകോട് റയിൽ പാതയുടെ ഡിപിആർ തയ്യാറാക്കാൻ ഡിഎംആർസിയെ ഏൽപ്പിച്ചിരുന്നെങ്കിലും പറഞ്ഞ പ്രതിഫലം സമയം കഴിഞ്ഞിട്ടും സർക്കാർ നൽകിയിരുന്നില്ല.
ആദ്യഗഡുവായ രണ്ട് കോടി രൂപ നൽകിയാൽ ഡിപിആർ തയ്യാറാക്കാൻ ഡിഎംആർസി ഇനിയും സന്നദ്ധമാണ്.കോഴിക്കോട് ലൈറ്റ് മെട്രോയുടെ ഡിപിആർ കേന്ദ്രസർക്കാർ അംഗീകരിച്ച് ദൗത്യം ഡിഎംആർസിയെ ഏൽപ്പിച്ചാൽ സംഘം തിരിച്ചെത്തിയേക്കും.ഏൽപ്പിച്ച പദ്ധതികൾ വിജകരമായി പൂർത്തിയാക്കിയെങ്കിലും നഞ്ചൻകോട് റയിൽ പദ്ധതിയിൽ സർക്കാരുമായി പിണങ്ങിയാണ് ഡിഎംആർസി കോഴിക്കോട് നിന്ന് മടങ്ങുന്നത്